Pages

Saturday, May 25, 2013

ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നു....

ഏറ്റവും ലാളിത്യമാര്‍ന്ന ഗാനങ്ങളില്‍ ഒന്ന്....കയ്യും തലയും പുറത്തിടരുത് എന്ന ചിത്രത്തിന് വേണ്ടി രവീന്ദ്രൻ മാസ്റ്റർ ഈണം പകർന്നിരിക്കുന്നു .....തിരുവാതിരയുടെ പുണ്യം തുളുമ്പുന്ന മുല്ലനേഴി മാഷുടെ വരികള്‍ക്ക് , പ്രധാനമായും തബലയും ഹാര്‍മോണിയവും വച്ച് മാഷ്‌ ഒരുക്കിയ ഒരു പാതിരാ പൂവിന്റെ സുഗന്ധവും നൈര്‍മല്ല്യവും ഉള്ള കേള്‍ക്കാന്‍ സുഖമുള്ള ഗാനം................ആളും ആരവങ്ങളും കൊട്ടും മേളവും ഒന്നും തന്നെ ഇല്ലാതെ നമ്മെ പിടിച്ചിരുത്തുന്ന സംഗീതം..........ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണെന്ന് ചോദിക്കുകയാണെങ്കില്‍ ഒരു മറുപടിയേ ഉള്ളൂ.......ലാളിത്യം !!

മാഷിനു വളരെയധികം ഇഷ്ടമുണ്ടായിരുന്ന ഒരു രാഗമാണ് നാട്ട ...മാഷിന്റെതടക്കം ഒരുപാട് സിനിമാ ഗാനങ്ങളും ഇതില്‍ വന്നിട്ടുണ്ട് ..........ജഗദാനന്ദ കാരകാ, സ്വാമിനാഥ പരിപാലയാ, മഹാ ഗണപതീം.....തുടങ്ങിയ കീര്‍ത്തനങ്ങളിലൂടെ പോയി കുറെ സിനിമാ ഗാനങ്ങളും കടന്നു ഈ ഗാനത്തില്‍ എത്തുമ്പോഴാണ് ഇതിന്റെ ലളിതമായ അവസ്ഥ അറിയുന്നത്...... ഇതിലെ ഹാര്‍മോണിയം കേട്ടു മതി വരാത്ത പോലെയാണ്..............

പെട്ടെന്നൊരു അതിഥി വന്നു കയറുമ്പോള്‍ വീട്ടുകാര്‍ അപ്പോള്‍ ഉള്ള കുറച്ചു സാധങ്ങള്‍ ഉപയോഗിച്ച് കൊണ്ട് ഒരു നല്ല സദ്യ ഒരുക്കാറില്ലേ..........അത് പോലെ തോന്നും ഈ ഗാനം കേള്‍ക്കുമ്പോള്‍...........ഒരു പാട്ടൊക്കെ ഉണ്ടാക്കാന്‍ ഇതൊക്കെ മതി എന്ന ഭാവമായിരുന്നിരിക്കും മാഷിന് .....ഏതാനും ചില ഉപകരണങ്ങൾ മാത്രം ഉപയോഗിച്ച് മനോഹരമാക്കിയ ഗാനം ....ഒരിക്കല്‍ ബിച്ചു തിരുമല പറഞ്ഞിട്ടുണ്ട്............''ഒരു മൃദംഗവും വയലിനും മാത്രം വച്ച് പാട്ടുണ്ടാക്കാന്‍ രവിക്കെ കഴിയൂ .........അത് ഹിറ്റും ആയിരിക്കും........''എന്ന്

ഗാനത്തിന്റെ ട്യൂണ്‍ പോലെ തന്നെ വളരെ മനോഹരവുമായി തന്നെ ദാസേട്ടനും ചിത്ര ചേച്ചിയും ഈ ഗാനം ആലപിച്ചിരിക്കുന്നു...........അതെ ആ മാജിക് ഫീല്‍ ആസ്വദിക്കൂ..............

ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നു
ആലോലമാടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ.....
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലമാടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
പാതിരാപ്പൂ ചൂടുന്നൂ.....


രാവില്‍ ഹൃദയം നിറയെ പുളകം വിരിയുമീ
ആനന്ദം പകരും യാമം, താരങ്ങള്‍ വിടരും യാമം
പൂമിഴികള്‍ തിരുനോമ്പിന്റെ പുണ്യത്തിനു കാക്കും യാമം
ആതിരത്തിരുമുറ്റത്തമ്പിളിപ്പൂ വിടര്‍ന്നൂ
ആലോലം ആടിപ്പാടാന്‍ അംഗനമാരണഞ്ഞൂ
ആരോമലാളേ ഒരുങ്ങൂ... പാതിരാപ്പൂ ചൂടുന്നൂ...


മാരന്‍ ചൊടിയിലണിയും മലരു പകരുമീ
പൂങ്കാറ്റിന്‍ ഊഞ്ഞാലാടി, തേന്‍കിനിയും ഗാനം പാടി
പൂന്തളിരിന്‍ പുടവയുമായി അരികില്‍ വാ വാനമ്പാടീ

0 comments:

Post a Comment